Saturday, January 1, 2011

നാനാ സായിപ്പ് (കൂട്ടുക്കാരന്‍ പറഞ്ഞ കഥ)

കോവളത്തിന് സമീപമുള്ള ഒരു തീരാദേശ ഗ്രാമത്തിലെ ബാബു അണ്ണന്‍ ആണ് ഈ കഥയിലെ നായകന്‍, കുറച്ച് ബുദ്ധികുറവ് ഉള്ളത് കൊണ്ട് തന്നെ ആ നാട്ടിലെ മിക്കവാറും എല്ലാ തമാശ കഥകളിലെയും നായകനും പുള്ളി തന്നെ. ബാബു അണ്ണന് പ്രതേൃകിച്ചു പണി ഒന്നും ഇല്ല, സഹോദരങ്ങളും അളിയന്മാരും ഗള്‍ഫില്‍ ആയതുകൊണ്ട് സാമ്പത്തിക ബുദ്ധിമുട്ടും ഇല്ല.

അങ്ങനെ ഇരിക്കെ ബാബു അണ്ണന്റെ അളിയന്‍ ഗള്‍ഫില്‍ നിന്നും വന്നു, അളിയന്‍ ബാബു അണ്ണന് ഒരു ബര്‍മൂഡയും ടിഷര്‍ട്ടും സണ്‍ഗ്ലാസും ഒകെ കൊണ്ട് കൊടുത്തു. ഈ പുതിയ ഡ്രസ്സ്‌ ഒകെ ഇട്ടു ബാബു അണ്ണന്‍ രാവിലെ തന്നെ കറങ്ങാന്‍ഇറങ്ങി കുറെ നേരം നാട്ടിലെ ബസ്‌ സ്റ്റാന്‍ഡില്‍ ഒകെ ചുറ്റി തിരിഞ്ഞ ശേഷം ബാബു അണ്ണന്‍ നേരെ കോവളം ബീച്ചിലേക്ക്‌ പോയി. പുതിയ ബര്‍മൂഡയും ടി ഷര്‍ട്ടും ഒകെ ഇട്ടു് ബാബു അണ്ണന്‍ സായിപ്പന്മാരുടെ ഇടയിലൂടെ വെയിലുംകൊണ്ട് കുറെ നേരം ചുറ്റിതിരിഞ്ഞു  നടന്നു പിന്നെ നടന്നു തളര്‍ന്നപ്പോള്‍ അടുത്ത് കണ്ട പെട്ടി കടയില്‍ പോയി നാരങ്ങ വെള്ളം മേടിച്ച് കുടിചു എന്ന്ട്ട് ഒരു നാനയും വാങ്ങി ബീച്ചില്‍ വന്നു മലര്‍ന്നു കിടന്നു നാന വായന തുടങ്ങി. ആ നേരത്താണ് ബാബു അണ്ണന്റെ നാട്ടുകാരനും കോവളം ബീച്ചിലെ സ്ഥിരം കപ്പലണ്ടി കച്ചവടകാരനുമായ തങ്കന്‍ ബീച്ചിലൂടെ കപ്പലണ്ടിയുമായി വരുന്നത്.    

തങ്കന്‍ : സാര്‍ര്‍... പീനട്ട് ...വെരി ഗുഡ്‌ പീനട്ട്..
ബാബു അണ്ണന്‍ : നോ..നോ... 
തങ്കന്‍ " പീനട്ടേ....പീനട്ടേ..." എന്നും വിളിച്ചോണ്ട് തിരിഞ്ഞു നടക്കാന്‍ തുടങ്ങിയപ്പോളാണ് സായിപ്പ്‌ വായിക്കുന്ന നാനാ സിനിമാ വാരിക ശ്രദ്ധയില്‍ പെട്ടത്, " ങേ നാനാ വായിക്കുന്ന സായിപ്പോ??? തങ്കന്‍ അത്ഭുതതോടെ  പിന്നെയും സായിപ്പിന്റെ അടുത്തേക്ക്‌ ചെന്ന് " സാര്‍.... പീനട്ട് ...വെരി ഗുഡ്‌ പീനട്ട് എന്ന് വിളിച്ചു പറയാന്‍ തുടങ്ങി. 
അപ്പോള്‍ സായിപ്പ് മുഖത്തുന്നു വായിചുകൊണ്ടിരുന്ന നാന മാറ്റികൊണ്ട് "വേണ്ടന്നല്ലഡേ.. പറഞ്ഞത്..."
തങ്കന്‍ : ഡേ ബാബു നീയാ.. ഇതു എന്തരു കോലം ... 
അന്ന് മുതല്‍ ബാബു അണ്ണന് ഒരു വട്ടപേര് കൂടെ കിട്ടി ....."നാനാ സായിപ്പ്‌".