Showing posts with label കഥകള്‍. Show all posts
Showing posts with label കഥകള്‍. Show all posts

Saturday, August 31, 2013

അബോധമനസ്

പലപ്പോഴും പലരെയും മനസിലാക്കാന്‍ കഴിയാതെ പോയിന്നു തോന്നീട്ടുണ്ട് ഇപ്പോള്‍ എന്നെതന്നെ എനിക്ക് മനസിലാകുന്നില്ല. മനസും ബോധവും രണ്ടുവഴിക്ക് സഞ്ചരിക്കുന്നു, മുന്നിലുള്ളത് അഗാതമായ കൊക്കയാണന്നു ബോധ്യമായിട്ടും അബോധമനസ് എന്നെയും വലിച്ചിഴച്ചു മുന്നിലേക്ക് തന്നെ നടക്കുന്നു.

ഭ്രാന്തമനസ് മുന്നിലെ കൊക്കെലേക്ക് എന്നെയും കൊണ്ട് ചാടും, താഴ്വരയിലെ പാറകളില്‍ അവനെന്നെ തല്ലിയുടച്ച് സ്വോതന്ത്ര്യം നേടും എന്നെ ഉപേഷിച്ച് മനസുമാത്രം അവസാനിചിടത്തുന്നിനും ആരംഭത്തിലേക്ക് തിരിച്ചു നടക്കും, പിന്നിട്ട വഴികളില്‍ ഞാനില്ലാത്ത മനസ് അലഞ്ഞുനടക്കും.


Friday, October 12, 2012

ഗുരുവും ശിഷ്യനും




ഒരിക്കല്‍ ഗുരുവും ശിഷ്യനും കൂടി ഒരു യാത്ര പോയി യാത്രാ മദ്ധ്യേ അവര്‍ ഒരു പുഴക്കടവിലെത്തി പുഴ നീന്തി വേണം മറുകരയിലെത്താന്‍, ആ പുഴയില്‍ സുന്ദരിയായ ഒരു യുവതി നീന്തി കുളിക്കുന്നുണ്ടായിരുന്നു.

ഗുരു പെട്ടന്ന് തന്നെ പുഴ കടക്കാന്‍ തയ്യാറായി ശിഷ്യന്‍ പറഞ്ഞു "ഗുരോ ഞാന്‍ നീന്തല്‍ പഠിച്ചത് വളരെ കാലം മുന്‍പാണ് നീന്തലിന്റെ പാഠങ്ങള്‍ മറന്നിരിക്കുന്നു കുറച്ചു നേരം നമുക്കിവിടെനിന്നു ആ സ്ത്രീ നീന്തുന്നത് വീക്ഷിക്കാം അവര്‍ നീന്തുന്നത് കാണുബോള്‍ എനിക്ക് നീന്തല്‍പാഠങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞേക്കും". അങ്ങനെ ഗുരുവും ശിഷ്യനും കൂടി സ്ത്രീയുടെ നീന്തല്‍ സസൂക്ഷ്മം വീക്ഷിച്ചുകൊണ്ട് നദീതീരത്ത് നിന്നു.

പെട്ടെന്ന് കുളിച്ചുകൊണ്ടിരുന്ന യുവതി ഒഴിക്കില്‍ പെട്ടു അവളെ രക്ഷിക്കാനായി നദിലേക്ക് ചാടാന്‍ തുനിഞ്ഞ ശിഷ്യനെ ഗുരു തടഞ്ഞു "നീന്തല്‍ മറന്ന താങ്കള്‍ ഇപോള്‍ അവളെ രക്ഷിക്കാന്‍ ശ്രമിക്കുന്നത് വിഡ്ഢിത്തമാണ് ഞാന്‍ അവളെ രക്ഷിക്കാം" ഗുരു സുന്ദരിയെ ഒഴുക്കില്‍നിന്നു രക്ഷിച്ചു പുഴക്കരയിലേക്ക് കൊണ്ട് വന്നു ഒഴുക്കില്‍ പെട്ട് ബോധം നഷ്ടപെട്ടിരുന്നതിനാല്‍ ഗുരു അവര്‍ക്ക് കൃത്രിമശ്വോസം നല്‍കി.

ഗുരു സുന്ദരിയുടെ അധരത്തില്‍ ആധരം ചേര്‍ത്ത് ശ്വാസം നല്‍കുന്നത് കണ്ടപ്പോള്‍ നീന്തല്‍ മറന്നുപോയിന്നു താന്‍ പറഞ്ഞ കള്ളത്തരത്തെ ഓര്‍ത്ത് ശിഷ്യന്‍ പശ്ചാത്തപിച്ചു. 

(ഗുണപാഠം : ചെറിയ കള്ളങ്ങള്‍ വലിയ അവസരങ്ങള്‍ നഷ്ടപെടുത്തും ! ശിഷ്യന് ഒരു മനുഷ്യജീവനെ രക്ഷിക്കുന്നതിനുള്ള വലിയ അവസരമാണ് ചെറിയ ഒരു കള്ളം പറഞ്ഞതിലൂടെ   നഷ്ടമായത് ;-))

Wednesday, September 12, 2012

സിനിമാ പ്രേമിയുടെ കത്ത്





To,
പ്രൊഡ്യൂസേര്സ് അസ്സോസിയെഷന്‍
CC:അമ്മ, മാക്ട, ഫെഫ്ക
27-ചിങ്ങം-1188

പ്രിയപ്പെട്ട സാറുമാരെ,

മലയാള സിനിമയെ വളരെയധികം സ്നേഹിക്കുകായും ഏതെങ്കിലും വിധത്തില്‍ സിനിമയുടെ ഭാഗമാകാന്‍ കൊതിക്കുകയും ചെയ്ത ഒരു വ്യക്തിയാണ് ഞാന്‍. പത്താംക്ലാസ്‌ കഴിഞ്ഞുടനെ സിനിമയില്‍ അവസരം തേടി മദിരാശിക്ക് പോകാനും അവിടെ ശശി സാറിന്റെ വീട്ടില്‍ പോയി സീമ ചേച്ചിയെ കണ്ട് ശശി സാറിന്റെ അടുത്ത പടത്തില്‍ നായകനാകാനുമായിരുന്നു പ്ലാന്‍ എന്നാല്‍ മദിരാശിയിലെ കഠിനമായ വെയിലില്‍ അലഞ്ഞാല്‍ കറുത്തുപോകുന്നും പിന്നെ നായകവേഷങ്ങള്‍ കിട്ടില്ലന്നും കൂട്ടുകാരന്‍ മസില്ഷാജി പറഞ്ഞത്കൊണ്ട്‌ മാത്രം ആ യാത്ര വേണ്ടാന്ന് വച്ച്, സംവിധായകന്‍ ആണ് സിനിമയുടെ നട്ടെല്ലന്നും നായകന്മാര്‍ക്ക്കെ അങ്ങേരെ ഭയങ്കര പേടിയും ബഹുമാനവുമാണെന്നും കൂടി മസില് ഷാജി പറഞ്ഞുതന്നു. പിന്നെ ഞാന്‍ നായകവേഷംവിട്ട് സംവിധായകന്‍ ആകാനുള്ള പരിശ്രമം ആരംഭിച്ചു, ശശിഅണ്ണന്റെ ബാര്‍ബര്‍ ഷാപ്പിലെ വെള്ളിനക്ഷത്രം,നാനാ,സിനിമാ മംഗളം എല്ലാം മനസിരുത്തി തന്നെ വായിച്ചു പഠിച്ചു, വിശദമായ പഠനങ്ങള്‍ക്കായി അങ്ങേരു കാണാതെ ചിലപെജ്‌കള്‍ കീറി വീട്ടികൊണ്ട് പോകുകയും ചയ്തു. ലോകസിനിമകള്‍ പഠിക്കാന്‍ കുറെ ഇംഗ്ലീഷ് സിനിമകളുടെ ഫംഗസ് കേറിയ വീഡിയോ കാസറ്റ് വടകക്കെടുത്തു കണ്ടു (ഇംഗ്ലീഷ് പടം എന്നാല്‍ തുണ്ട് പടം എന്നായിരുന്നു നാടിലെ അവസ്ഥ, വേറെ ഇംഗ്ലീഷ് പടങ്ങള്‍ അപൂര്‍വ്വം, എന്തായാലും ഒരു നല്ല കാര്യതിനല്ലേന്നു കരുതി മലയാള സിനിമയെ ഉദ്ധരിക്കാന്‍ ഞാനും കുറെ ഇംഗ്ലീഷ് പടങ്ങള്‍ കണ്ടു) കുറെകാലം കഴിഞ്ഞപ്പോള്‍ സംവിധാന പ്രാന്തു മെല്ലെ മ്യൂസിക്ക് പ്രാന്തിന് വഴിമാറി മനസ്സില്‍ എ.ആര്‍ റഹ്മാനും സിരകളില്‍ യേശുദാസുമായി,ഹിന്ദുസ്ഥാനി പഠിക്കണമെന്ന മോഹമുമായി കുറെകാലം തേരാപാരാ നടന്നു. 

വേലക്കുംകൂലിക്കും പോവാതെ നാട്ടില്‍ വാറ്റിതിരിഞ്ഞിട്ടു വന്നാല്‍ വീട്ടി കേറ്റൂലന്നു പോളിറ്റ്ബ്യൂറോ അന്ത്യശാസനം വന്നതോടെ വയറ്റിപെഴപ്പിനായി വേറെവഴിയില്ലതോണ്ട് ജോലിക്ക് പോയി തുടങ്ങി, കാലക്രമയണ ജോലികള്‍ പലതും മാറി മനസീന്നു സിനിമാ പ്രാന്തും മാറി. ഞാന്‍ ഇത്രയും പറഞ്ഞത് എന്റെ സിനിമയോടുള്ള ആത്മാര്‍ത്ഥ എത്രയുന്ടന്നു നിങ്ങള്‍ക്ക് മനസിലാകാനാണ് സാര്‍..

മലയാള സിനിമ പ്രതിസന്ധിയാണന്നു കേട്ടപ്പോള്‍ ഈ സിനിമാപ്രേമിയുടെ മനസ് തകര്‍ന്നു പോയി, മലയാള സിനീമക്ക് വേണ്ടി ഒരു ശത്രുസംഹാര പൂജയും മൂന്നാല് രക്തപുഷ്പാഞ്ജലിയും ഞാന്‍ നടത്തി സാര്‍. അതിന്റെ ഫലമാണോ എന്നറിയില്ല, (അങ്ങനെ തന്നെ ഞാന്‍ വിശ്വസിക്കുന്നു സാര്‍)) മലയാള സിനിമയ്ടെ രക്ഷക്കായി ഏജന്റ്റ്‌. ജാനു സോഫ്റ്റ്‌വെയര്‍ കണ്ടുപിടിക്കപെട്ടത്. ഇന്‍റര്‍നെറ്റു വഴി സിനിമ കാണുന്ന എല്ലാ കാലമാടന്‍മാരെയും നമുക്ക് ഇന്റെര്പോളിനെ കൊണ്ട് പിടിപ്പിക്കണം അവന്മാര്‍ക്ക് ജീവപര്യന്തം മേടിച്ചു കൊടുക്കയും വേണം അതിനു ജാനുനെക്കള്‍ മസിലും ബുദ്ധിയുമുള്ള ഒരു കിടിലന്‍ സോഫ്റ്റ്‌വെയര്‍ നമുക്ക് കണ്ടുപിടിക്കണം 

ഞങ്ങള്‍ കുറെ സിനിമാപ്രേമികള്‍ ചേര്‍ന്ന് ഭൈരവന്‍ ടെക്. & സോഫ്റ്റ്‌വേയര്‍ സൊലൂഷന്‍സ്‌ (P) Ltd. എന്നൊരു കബനി രൂപീകരിച്ചിട്ടുണ്ട് മലയാള സിനിമയെ ഉദ്ധരിക്കാന്‍ കൂടുതല്‍ ഫലപ്രദമായ "ഏജന്റ്റ്‌. ഭൈരവന്‍" V.1.00.12.01" എന്നൊരു സൊഫ്ട്വെയര്‍ വികസിപ്പിച്ചെടുക്കുക എന്നതാണ് ഞങ്ങളുടെ ലക്‌ഷ്യം. ഈ പദ്ധതിയില്‍ പ്രവര്‍ത്തിക്കാന്‍ സിനിമയെ സ്നേഹിക്കുന്ന നല്ലവരായ ഒരു കൂട്ടം ഇന്റര്‍നെറ്റ് സന്നധസേവകര്‍ തയ്യാറായിട്ടുണ്ട്. സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്നതിന്റെ പ്രാരംഭ നടപടി എന്നനിലയ്ക്ക് ടോറന്ടിലൂടെയുള്ള പുതിയ മലയാള സിനിമകളുടെ ഷയറിങ്ങിനെ കുറിച്ച് പഠിക്കുന്നതിലും ഗവേഷണങ്ങള്‍ നടത്തുകയുമാണ് ഞങ്ങള്‍ ആയതിനാല്‍ സിനിമ ഡൌണ്‍ലോഡ്‌ ചെയ്യുന്നവരുടെ ലിസ്ട് തയ്യാരാക്കുബോള്‍ ഗവേഷണപ്രവര്‍ത്തനങ്ങളില്‍ എര്പെട്ടിരിക്കുന്ന ഞങ്ങളുടെ ip അഡ്രെസ്സ്കള്‍ ദയവായി ഒഴിവാക്കണമെന്നും കൂടുതല്‍ പുതിയ മലയാള സിനിമകള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാക്കണമെന്നും അഭ്യര്‍ഥിക്കുന്നു.

എന്നെന്നും മലയാള സിനിമയുടെ നന്മക്ക് വേണ്ടി പ്രാര്‍ഥിച്ചുകൊണ്ട്

ഭൈരവന്‍ ടെക്. & സോഫ്റ്റ്‌വേയര്‍ സൊലൂഷന്‍സ്‌ (P) Ltd നുവേണ്ടി,


ഒരു സിനിമാപ്രേമി

Thursday, July 7, 2011

എന്റെ കഥയുടെ പേര്, "ആദ്യ കൂടികാഴ്ച" ... ഡിങ്ങ്....ങ്ങ്....

പതിവ് പോലെ അന്നും സൂര്യന്‍ കിഴക്ക് ഉദിച്ചു, ടിന്റുമോന്‍ അതിരാവിലെ 8മണിക്ക് രണ്ടുകണ്ണും വലിച്ചു തുറന്നു... ഡര്‍ര്‍....ര്‍...ര്‍..., ടിന്റുമോന്‍ അതീവ സന്തോഷവാനായിരുന്നു ഇന്നാണ് ആ സുദിനം, ഇന്നാണ് ടിന്റുമോന്‍ പിങ്കിമോളെ പെണ്ണ് കാണാന്‍ പോകുന്നത്. ടിന്റുമോന്‍ പെട്ടന്ന് റെഡി ആയി ഫെയര്‍ & ലൌലി 100gm എടുത്തു അഞ്ചു മില്ലി ഏഷ്യന്‍ പെയിന്റില്‍ ചാലിച്ച് തേചു നിറക്കുറവ് അഡ്ജസ്റ്റ് ചയ്തു, രാവിലെ 10.30നു തന്നെ ബ്രോക്കര് കുട്ടപ്പന്‍ ചേട്ടനെയും പാചു അമ്മാവനെയും കൂട്ടി  കഥാനായികയുടെ വീട്ടിലെത്തി ഭാവി അമ്മായിഅപ്പന്‍ ഞങ്ങളെ സ്വീകരിച്ഇരുത്തി "വരു..വരൂ ഇരിക്ക്, ദാ ഇതാണ് പെണ്ണിന്റെ അമ്മാവന്‍, ദെ ഇതു എന്റെ മോന്‍, ഇപോ BSc പഠിക്കാ (അളിയോ...തമ്പി അളിയോ)  , പിന്നെ അങ്ങേരുടെയം അമ്മാവന്റെയും എന്റെ ഉപ്പുപ്പാക്ക് ഒരു ആനണ്ടായിരുന്നു വര്‍ത്താനം പറച്ചില്‍. (ഒന്ന് നിര്‍ത്തുന്റെ അമ്മാവാ കഥാ നായികയോട് രംഗപ്രവേശം ചയ്യാന്‍ പറയു) ...എന്റെ ആത്മഗതം ദൈവം കേട്ടു "ഡീ ചായ കൊണ്ട് വരാന്‍ പറയ്"  മോനെ മനസിലൊരു ലഡ്ഡു പൊട്ടി .....ഡിങ്ങ് ....ഡിങ്ങ് ....(ഈ പുരാവസ്തുക്കള്‍ ചുറ്റം ഇരിക്കുബോള്‍ എങ്ങനാ എന്റെ നായികയെ ഒന്ന് നേരെ നോക്കുന്നെ, ഹും വരട്ടെ രണ്ടും കല്‍പ്പിച്ചു നോക്കാം..ഹല്ല പിന്നെ) നായിക ചായയുമായി  മന്ദം മന്ദം കടന്നു വന്നു (ലവള് സാരിയില്‍ അല്ല ചുരിദാറിലാ മുല്ലപൂവും ഇല്ല...എന്റെ സ്വോപ്നത്തിലെ പെണ്ണുകാണല്‍ എങ്ങനെ അല്ലായിരുന്നു...ആ പോട്ട്) അവള്‍ അല്പം നാണത്തോടെ ചിരിച്ചു കൊണ്ട് ചായ എന്റെ നേരെ നീട്ടി, ഞാന്‍ ആ ചായ മേടിച് ടീപോയില്‍ വച്ച് എന്നിട്ട് നായികേ ഒന്നൂടെ നോക്കി (ഹും...ലുക്ക്‌ ഒകെ, ഇനി ജനറല്‍  നോളജ് ടെസ്റ്റ്‌ കൂടി പാസായാല്‍ ഇവള്‍ക്ക് ലൈഫിന്റെ പാതി ടികെറ്റ്‌ കൊടുക്കാം) പിന്നെ അവിടെ നടന്ന സംസാരം ഒന്നും ചെവിയില്‍ കേറില്ല..അവളുടെ മുഖം / ആ നാണതോടെയുള്ള  ചിരി അത് മനസിന്റെ സ്ക്രീനില്‍ മാറി മാറി കാണിക്കുന്നു...ഇടക്ക് കുട്ടപ്പന്‍ ചേട്ടന്‍ എന്നെ തട്ടി പറഞ്ഞു "എന്തേലും ചോദിയ്ക്കാന്‍ ഉണ്ട്ടെല്‍ പോയി ചോദിക്ക്..." ഞാന്‍  നായിക നില്ക്കുന്നടുത്തേക്ക് നടന്നു അകെ ഒരു പരിഭ്രമം, എന്ത് ചോദിക്കും ആദ്യം പേര് ചോദിക്കാം..അല്ലേല്‍ അത് വേണ്ട, ..."ഹ..ഹലോ.. "  എവിടാ പഠിച്ചേ? "മാര്‍ ഇവനിയോസിലായിരുന്നു" ഏതാ കോഴ്സ് ? "BSc - Physics" ...OK,  ഇപ്പോള്‍ എന്ത് ചെയ്യുന്നു ? "ഒന്നും ചെയ്യുന്നില്ല ...." ങേ ...അതെന്താ പ്ലസ്‌ടുനു പോകാരുന്നല്ലോ..." ഡിംഗ്...... നായക ടിന്റുമോനെ ഒന്ന് തുറിച്ചു നോക്കി o_O എന്നിട്ട് ചിരി അടക്കാന്‍ പാട്‌പെടുന്നു, പെട്ടന്ന് ടിന്റുമോന്റെ ബുദ്ധി ഉണര്‍ന്നു..."ഹല്ലാ ഐ മീന്‍ എംഎസി..." പിന്നെ ഒന്നും ചോദിയ്ക്കാന്‍ ഉള്ള ശക്തി ഉണ്ടായില്ല ...."ഒകെ, കാണാം" പറഞ്ഞു ടിന്റുമോന്‍ ഒരു വിധം അവിടന്ന് എസ്കേപ്പായി.... മാനവും പോച്ച്...മര്യാദയും പോച്ച് ... "ഹെന്റെ ശ്രീ പപ്പനാവ ശത്രുക്കള്‍ക്ക് പോലും ഇങ്ങനെ ഒരബദ്ധം പറ്റല്ലേ..."

"എന്തെല്ലാം എന്തെല്ലാം സ്വപ്നങ്ങളാണെന്നോ ?
എന്തെല്ലാം..എന്തെല്ലാം..മോഹങ്ങളാണെന്നോ?
നാലകം കെട്ടേണം നാലാളെ കൂട്ടേണം
പല്ലക്കിൽ പോകേണം പന്തലിൽ കൂടേണം
താലിക്കുതങ്കമുരുക്കേണം
എന്റെ കുഞ്ഞിൻ കൊച്ചുപെണ്ണായ്‌
ഇവളെന്നും വാഴേണം
കണ്ടു കണ്ടു കണ്ടില്ല കേട്ടു കേട്ടു കേട്ടില്ല" !!!  
(നോട്ട് ദ പോയിന്റ് : കഥയും കഥാപാത്രങ്ങളും സാങ്കല്പ്പികം മാത്രം)

Saturday, January 1, 2011

നാനാ സായിപ്പ് (കൂട്ടുക്കാരന്‍ പറഞ്ഞ കഥ)

കോവളത്തിന് സമീപമുള്ള ഒരു തീരാദേശ ഗ്രാമത്തിലെ ബാബു അണ്ണന്‍ ആണ് ഈ കഥയിലെ നായകന്‍, കുറച്ച് ബുദ്ധികുറവ് ഉള്ളത് കൊണ്ട് തന്നെ ആ നാട്ടിലെ മിക്കവാറും എല്ലാ തമാശ കഥകളിലെയും നായകനും പുള്ളി തന്നെ. ബാബു അണ്ണന് പ്രതേൃകിച്ചു പണി ഒന്നും ഇല്ല, സഹോദരങ്ങളും അളിയന്മാരും ഗള്‍ഫില്‍ ആയതുകൊണ്ട് സാമ്പത്തിക ബുദ്ധിമുട്ടും ഇല്ല.

അങ്ങനെ ഇരിക്കെ ബാബു അണ്ണന്റെ അളിയന്‍ ഗള്‍ഫില്‍ നിന്നും വന്നു, അളിയന്‍ ബാബു അണ്ണന് ഒരു ബര്‍മൂഡയും ടിഷര്‍ട്ടും സണ്‍ഗ്ലാസും ഒകെ കൊണ്ട് കൊടുത്തു. ഈ പുതിയ ഡ്രസ്സ്‌ ഒകെ ഇട്ടു ബാബു അണ്ണന്‍ രാവിലെ തന്നെ കറങ്ങാന്‍ഇറങ്ങി കുറെ നേരം നാട്ടിലെ ബസ്‌ സ്റ്റാന്‍ഡില്‍ ഒകെ ചുറ്റി തിരിഞ്ഞ ശേഷം ബാബു അണ്ണന്‍ നേരെ കോവളം ബീച്ചിലേക്ക്‌ പോയി. പുതിയ ബര്‍മൂഡയും ടി ഷര്‍ട്ടും ഒകെ ഇട്ടു് ബാബു അണ്ണന്‍ സായിപ്പന്മാരുടെ ഇടയിലൂടെ വെയിലുംകൊണ്ട് കുറെ നേരം ചുറ്റിതിരിഞ്ഞു  നടന്നു പിന്നെ നടന്നു തളര്‍ന്നപ്പോള്‍ അടുത്ത് കണ്ട പെട്ടി കടയില്‍ പോയി നാരങ്ങ വെള്ളം മേടിച്ച് കുടിചു എന്ന്ട്ട് ഒരു നാനയും വാങ്ങി ബീച്ചില്‍ വന്നു മലര്‍ന്നു കിടന്നു നാന വായന തുടങ്ങി. ആ നേരത്താണ് ബാബു അണ്ണന്റെ നാട്ടുകാരനും കോവളം ബീച്ചിലെ സ്ഥിരം കപ്പലണ്ടി കച്ചവടകാരനുമായ തങ്കന്‍ ബീച്ചിലൂടെ കപ്പലണ്ടിയുമായി വരുന്നത്.    

തങ്കന്‍ : സാര്‍ര്‍... പീനട്ട് ...വെരി ഗുഡ്‌ പീനട്ട്..
ബാബു അണ്ണന്‍ : നോ..നോ... 
തങ്കന്‍ " പീനട്ടേ....പീനട്ടേ..." എന്നും വിളിച്ചോണ്ട് തിരിഞ്ഞു നടക്കാന്‍ തുടങ്ങിയപ്പോളാണ് സായിപ്പ്‌ വായിക്കുന്ന നാനാ സിനിമാ വാരിക ശ്രദ്ധയില്‍ പെട്ടത്, " ങേ നാനാ വായിക്കുന്ന സായിപ്പോ??? തങ്കന്‍ അത്ഭുതതോടെ  പിന്നെയും സായിപ്പിന്റെ അടുത്തേക്ക്‌ ചെന്ന് " സാര്‍.... പീനട്ട് ...വെരി ഗുഡ്‌ പീനട്ട് എന്ന് വിളിച്ചു പറയാന്‍ തുടങ്ങി. 
അപ്പോള്‍ സായിപ്പ് മുഖത്തുന്നു വായിചുകൊണ്ടിരുന്ന നാന മാറ്റികൊണ്ട് "വേണ്ടന്നല്ലഡേ.. പറഞ്ഞത്..."
തങ്കന്‍ : ഡേ ബാബു നീയാ.. ഇതു എന്തരു കോലം ... 
അന്ന് മുതല്‍ ബാബു അണ്ണന് ഒരു വട്ടപേര് കൂടെ കിട്ടി ....."നാനാ സായിപ്പ്‌". 



Saturday, December 11, 2010

ബാല്യകാല സഖി

പഴയ കൂട്ടുകാരിയുടെ ഓര്‍ക്കുട്ട് പ്രൊഫൈലില്‍ നോക്കി ഓര്‍മ്മകള്‍ അയവിറക്കി കൊണ്ടിരുന്നപോള്‍ ടിവി യില്‍ കേട്ട പാട്ട്;

"എന്തല്ലാം എന്തല്ലാം സ്വപനങ്ങള്‍ ആണെന്നോ..

എന്തല്ലാം എന്തല്ലാം മോഹങ്ങള്‍ ആണെന്നോ..

നാലകം കെട്ടേണം നാലാളെ കൂട്ടേണം...

പല്ലെക്കില്‍ പോകേണം പന്തലില്‍ കൂടേണം

താലിക്ക് തങ്കമൊരുക്കേണം...

എന്റെ കുഞ്ഞിന്‍ കൊച്ചു പെണ്ണായ് ഇവള്‍ എന്നും വാഴേണം..."



പാട്ട് തീര്‍ന്നപോളാ കണ്ടേ അവിടെന്ന് ഒരാള്‍ എന്നെ തുറിച്ചു നോക്കുന്നു പ്രൊഫൈലിലെ "മാരീഡ് സ്റ്റാറ്റസ്" :(