Friday, October 12, 2012

ഗുരുവും ശിഷ്യനും




ഒരിക്കല്‍ ഗുരുവും ശിഷ്യനും കൂടി ഒരു യാത്ര പോയി യാത്രാ മദ്ധ്യേ അവര്‍ ഒരു പുഴക്കടവിലെത്തി പുഴ നീന്തി വേണം മറുകരയിലെത്താന്‍, ആ പുഴയില്‍ സുന്ദരിയായ ഒരു യുവതി നീന്തി കുളിക്കുന്നുണ്ടായിരുന്നു.

ഗുരു പെട്ടന്ന് തന്നെ പുഴ കടക്കാന്‍ തയ്യാറായി ശിഷ്യന്‍ പറഞ്ഞു "ഗുരോ ഞാന്‍ നീന്തല്‍ പഠിച്ചത് വളരെ കാലം മുന്‍പാണ് നീന്തലിന്റെ പാഠങ്ങള്‍ മറന്നിരിക്കുന്നു കുറച്ചു നേരം നമുക്കിവിടെനിന്നു ആ സ്ത്രീ നീന്തുന്നത് വീക്ഷിക്കാം അവര്‍ നീന്തുന്നത് കാണുബോള്‍ എനിക്ക് നീന്തല്‍പാഠങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞേക്കും". അങ്ങനെ ഗുരുവും ശിഷ്യനും കൂടി സ്ത്രീയുടെ നീന്തല്‍ സസൂക്ഷ്മം വീക്ഷിച്ചുകൊണ്ട് നദീതീരത്ത് നിന്നു.

പെട്ടെന്ന് കുളിച്ചുകൊണ്ടിരുന്ന യുവതി ഒഴിക്കില്‍ പെട്ടു അവളെ രക്ഷിക്കാനായി നദിലേക്ക് ചാടാന്‍ തുനിഞ്ഞ ശിഷ്യനെ ഗുരു തടഞ്ഞു "നീന്തല്‍ മറന്ന താങ്കള്‍ ഇപോള്‍ അവളെ രക്ഷിക്കാന്‍ ശ്രമിക്കുന്നത് വിഡ്ഢിത്തമാണ് ഞാന്‍ അവളെ രക്ഷിക്കാം" ഗുരു സുന്ദരിയെ ഒഴുക്കില്‍നിന്നു രക്ഷിച്ചു പുഴക്കരയിലേക്ക് കൊണ്ട് വന്നു ഒഴുക്കില്‍ പെട്ട് ബോധം നഷ്ടപെട്ടിരുന്നതിനാല്‍ ഗുരു അവര്‍ക്ക് കൃത്രിമശ്വോസം നല്‍കി.

ഗുരു സുന്ദരിയുടെ അധരത്തില്‍ ആധരം ചേര്‍ത്ത് ശ്വാസം നല്‍കുന്നത് കണ്ടപ്പോള്‍ നീന്തല്‍ മറന്നുപോയിന്നു താന്‍ പറഞ്ഞ കള്ളത്തരത്തെ ഓര്‍ത്ത് ശിഷ്യന്‍ പശ്ചാത്തപിച്ചു. 

(ഗുണപാഠം : ചെറിയ കള്ളങ്ങള്‍ വലിയ അവസരങ്ങള്‍ നഷ്ടപെടുത്തും ! ശിഷ്യന് ഒരു മനുഷ്യജീവനെ രക്ഷിക്കുന്നതിനുള്ള വലിയ അവസരമാണ് ചെറിയ ഒരു കള്ളം പറഞ്ഞതിലൂടെ   നഷ്ടമായത് ;-))