Thursday, November 3, 2011

കാടുകയറിയ ചിന്തകള്‍ !


നട്ടുച്ചക്ക് ചിന്ത കാടുകയറാന്‍ തുടങ്ങി, കാട്ടുപൂക്കള്‍ അതിരിട്ട വഴികളിലൂടെ അവന്‍ എങ്ങോട്ടെന്നില്ലാതെ അലഞ്ഞു നടന്നു ചുറ്റും മനോഹരമായ കാനനകാഴ്ചകള്‍. കാറ്റിലാടി പുഞ്ചിരി തൂകുന്ന കാട്ടുപൂക്കള്‍ അവയെ വട്ടമിട്ടു പറക്കുന്ന കുഞ്ഞുശലഭങ്ങള്‍. തടവറയില്‍ നിന്ന് മോചിതനായ ജീവപര്യന്തക്കാരനെ പോലെ ചിന്ത ഉന്മാതിയായി ലക്ഷ്യബോധമില്ലാതെ ഇല്ലാത്ത വഴികളിലൂടെ അവന്‍ വേഗത്തില്‍ നടന്നു പൂക്കള്‍ അതിരിട്ട കാട്ടുവഴികള്‍ മാഞ്ഞു മാഞ്ഞു ഇല്ലാണ്ടായി ദൂരെയെവിടയോ കേട്ട പക്ഷിയുടെ പാട്ട് ലക്ഷ്യമാക്കി ചിന്തപിന്നെയും നടന്നു, പിന്നെ പിന്നെ പക്ഷിടെ പാട്ടു കേള്‍ക്കാതെയായി കൊടുംകാട്ടില്‍ ചിന്ത എങ്ങോട്ടു പോകണമെന്നറിയാതെ അന്തിച്ചു നിന്നു. ചുറ്റും അന്ധകാരവും ചീവീടുകളുടെ അലോസരശബ്ദവും അലറിവിളിച്ചു ചിന്ത ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു ദൂരേക്ക്‌ ഓടും തോറും അന്ധകാരം കൂടി കൂടി വന്നു മുള്‍ചെടികളില്‍ കുരങ്ങി കാലുകള്‍ വരഞ്ഞു കീറി അന്ധകാരത്തെ ഭയന്നോടിയ ചിന്ത കാട്ടുമരത്തിലിടിച് ബോധരഹിതനായി.
അടുത്ത പ്രഭാതത്തില്‍ ചിന്ത മറ്റൊരു വഴിലൂടെ പിന്നെയും കാട്കയറും ...

(ലേബല്‍ : മാനസിക വിഭ്രാന്തി  അഥവാ ഭ്രാന്ത്)

Monday, August 15, 2011

മാമ്പഴ പുളിശ്ശേരി


അരങ്ങത്തും അണിയറയിലും പ്രവര്‍ത്തിക്കുന്നവര്‍ 
  • പഴുത്ത മാങ്ങ – മീഡിയം   2 എണ്ണം  
  • മഞ്ഞള്‍ പൊടി – കാല്‍ സ്പൂണ്‍
  • മുളകു പൊടി – ഒരു സ്പൂണ്‍
  • പച്ച മുളക് – 5 എണ്ണം 
  • ഉപ്പ് – പാകത്തിന് 
  • തേങ്ങ ചുരണ്ടിയത് – 1 കപ്പ്
  • ജീരകം - ഒരു ടേബിള്‍ സ്പൂണ്‍
  • വെളിച്ചെണ്ണ – 2 ടേബിള്‍ സ്പൂണ്‍
  • കടുക് – അര ടേബിള്‍ സ്പൂണ്‍
  • ചുവന്ന മുളക് – 3-4 എണ്ണം
  • കറിവേപ്പില – ഒരു തണ്ട്
  • ഇഞ്ചി  - ഒരു ചെറിയ കഷ്ണം
  • തൈര് – ഒന്നരകപ്പ്
  • ഉലുവ പൊടി – അര ടേബിള്‍ സ്പൂണ്‍


പാകം ചെയ്യുന്ന വിധം :
ഈ കറിയിലെ നായകനായ മാമ്പഴത്തിനെ ചെറിയ കക്ഷണങ്ങളായി മുറിച് മഞ്ഞളും രണ്ടായി കീറിയ പച്ചമുളകുകളും മുളകുപൊടിയും ഉപ്പും ചേര്‍ത്ത് നന്നായി വേവിക്കുക. ചുരണ്ടിയ തേങ്ങയും ജീരകവും ഇഞ്ചിയും കൂടി നന്നായി അരച്ച് ആ കുഴമ്പ് വേവിച്ച മാമ്പഴത്തില്‍ ചേര്‍ത്തിളക്കുക. ഇനി അടുപ്പിലെ തീ കുറച്ച ശേഷം തരിഇല്ലാതെ നന്നായി കലക്കിയ തൈരു ചേര്‍ത്തിളക്കുക. എണ്ണ ചൂടാക്കി കടുകും ചുവന്ന മുളകും കറിവേപ്പിലയും താളിച് ഉലുവപൊടിയും ചേര്‍ത്തിളക്കിയാല്‍ നല്ല ഗ്രഹാതുരത തുളുബുന്ന മാമ്പഴ പുളിശ്ശേരി റെഡി. 


(രണ്ടോ മൂന്നോ ദിവസം കേടുകൂടാതെ ഇവന്‍ അരങ്ങത് നിക്കും എന്നതും ഒരു മേന്മയാണ്)


Thursday, July 7, 2011

എന്റെ കഥയുടെ പേര്, "ആദ്യ കൂടികാഴ്ച" ... ഡിങ്ങ്....ങ്ങ്....

പതിവ് പോലെ അന്നും സൂര്യന്‍ കിഴക്ക് ഉദിച്ചു, ടിന്റുമോന്‍ അതിരാവിലെ 8മണിക്ക് രണ്ടുകണ്ണും വലിച്ചു തുറന്നു... ഡര്‍ര്‍....ര്‍...ര്‍..., ടിന്റുമോന്‍ അതീവ സന്തോഷവാനായിരുന്നു ഇന്നാണ് ആ സുദിനം, ഇന്നാണ് ടിന്റുമോന്‍ പിങ്കിമോളെ പെണ്ണ് കാണാന്‍ പോകുന്നത്. ടിന്റുമോന്‍ പെട്ടന്ന് റെഡി ആയി ഫെയര്‍ & ലൌലി 100gm എടുത്തു അഞ്ചു മില്ലി ഏഷ്യന്‍ പെയിന്റില്‍ ചാലിച്ച് തേചു നിറക്കുറവ് അഡ്ജസ്റ്റ് ചയ്തു, രാവിലെ 10.30നു തന്നെ ബ്രോക്കര് കുട്ടപ്പന്‍ ചേട്ടനെയും പാചു അമ്മാവനെയും കൂട്ടി  കഥാനായികയുടെ വീട്ടിലെത്തി ഭാവി അമ്മായിഅപ്പന്‍ ഞങ്ങളെ സ്വീകരിച്ഇരുത്തി "വരു..വരൂ ഇരിക്ക്, ദാ ഇതാണ് പെണ്ണിന്റെ അമ്മാവന്‍, ദെ ഇതു എന്റെ മോന്‍, ഇപോ BSc പഠിക്കാ (അളിയോ...തമ്പി അളിയോ)  , പിന്നെ അങ്ങേരുടെയം അമ്മാവന്റെയും എന്റെ ഉപ്പുപ്പാക്ക് ഒരു ആനണ്ടായിരുന്നു വര്‍ത്താനം പറച്ചില്‍. (ഒന്ന് നിര്‍ത്തുന്റെ അമ്മാവാ കഥാ നായികയോട് രംഗപ്രവേശം ചയ്യാന്‍ പറയു) ...എന്റെ ആത്മഗതം ദൈവം കേട്ടു "ഡീ ചായ കൊണ്ട് വരാന്‍ പറയ്"  മോനെ മനസിലൊരു ലഡ്ഡു പൊട്ടി .....ഡിങ്ങ് ....ഡിങ്ങ് ....(ഈ പുരാവസ്തുക്കള്‍ ചുറ്റം ഇരിക്കുബോള്‍ എങ്ങനാ എന്റെ നായികയെ ഒന്ന് നേരെ നോക്കുന്നെ, ഹും വരട്ടെ രണ്ടും കല്‍പ്പിച്ചു നോക്കാം..ഹല്ല പിന്നെ) നായിക ചായയുമായി  മന്ദം മന്ദം കടന്നു വന്നു (ലവള് സാരിയില്‍ അല്ല ചുരിദാറിലാ മുല്ലപൂവും ഇല്ല...എന്റെ സ്വോപ്നത്തിലെ പെണ്ണുകാണല്‍ എങ്ങനെ അല്ലായിരുന്നു...ആ പോട്ട്) അവള്‍ അല്പം നാണത്തോടെ ചിരിച്ചു കൊണ്ട് ചായ എന്റെ നേരെ നീട്ടി, ഞാന്‍ ആ ചായ മേടിച് ടീപോയില്‍ വച്ച് എന്നിട്ട് നായികേ ഒന്നൂടെ നോക്കി (ഹും...ലുക്ക്‌ ഒകെ, ഇനി ജനറല്‍  നോളജ് ടെസ്റ്റ്‌ കൂടി പാസായാല്‍ ഇവള്‍ക്ക് ലൈഫിന്റെ പാതി ടികെറ്റ്‌ കൊടുക്കാം) പിന്നെ അവിടെ നടന്ന സംസാരം ഒന്നും ചെവിയില്‍ കേറില്ല..അവളുടെ മുഖം / ആ നാണതോടെയുള്ള  ചിരി അത് മനസിന്റെ സ്ക്രീനില്‍ മാറി മാറി കാണിക്കുന്നു...ഇടക്ക് കുട്ടപ്പന്‍ ചേട്ടന്‍ എന്നെ തട്ടി പറഞ്ഞു "എന്തേലും ചോദിയ്ക്കാന്‍ ഉണ്ട്ടെല്‍ പോയി ചോദിക്ക്..." ഞാന്‍  നായിക നില്ക്കുന്നടുത്തേക്ക് നടന്നു അകെ ഒരു പരിഭ്രമം, എന്ത് ചോദിക്കും ആദ്യം പേര് ചോദിക്കാം..അല്ലേല്‍ അത് വേണ്ട, ..."ഹ..ഹലോ.. "  എവിടാ പഠിച്ചേ? "മാര്‍ ഇവനിയോസിലായിരുന്നു" ഏതാ കോഴ്സ് ? "BSc - Physics" ...OK,  ഇപ്പോള്‍ എന്ത് ചെയ്യുന്നു ? "ഒന്നും ചെയ്യുന്നില്ല ...." ങേ ...അതെന്താ പ്ലസ്‌ടുനു പോകാരുന്നല്ലോ..." ഡിംഗ്...... നായക ടിന്റുമോനെ ഒന്ന് തുറിച്ചു നോക്കി o_O എന്നിട്ട് ചിരി അടക്കാന്‍ പാട്‌പെടുന്നു, പെട്ടന്ന് ടിന്റുമോന്റെ ബുദ്ധി ഉണര്‍ന്നു..."ഹല്ലാ ഐ മീന്‍ എംഎസി..." പിന്നെ ഒന്നും ചോദിയ്ക്കാന്‍ ഉള്ള ശക്തി ഉണ്ടായില്ല ...."ഒകെ, കാണാം" പറഞ്ഞു ടിന്റുമോന്‍ ഒരു വിധം അവിടന്ന് എസ്കേപ്പായി.... മാനവും പോച്ച്...മര്യാദയും പോച്ച് ... "ഹെന്റെ ശ്രീ പപ്പനാവ ശത്രുക്കള്‍ക്ക് പോലും ഇങ്ങനെ ഒരബദ്ധം പറ്റല്ലേ..."

"എന്തെല്ലാം എന്തെല്ലാം സ്വപ്നങ്ങളാണെന്നോ ?
എന്തെല്ലാം..എന്തെല്ലാം..മോഹങ്ങളാണെന്നോ?
നാലകം കെട്ടേണം നാലാളെ കൂട്ടേണം
പല്ലക്കിൽ പോകേണം പന്തലിൽ കൂടേണം
താലിക്കുതങ്കമുരുക്കേണം
എന്റെ കുഞ്ഞിൻ കൊച്ചുപെണ്ണായ്‌
ഇവളെന്നും വാഴേണം
കണ്ടു കണ്ടു കണ്ടില്ല കേട്ടു കേട്ടു കേട്ടില്ല" !!!  
(നോട്ട് ദ പോയിന്റ് : കഥയും കഥാപാത്രങ്ങളും സാങ്കല്പ്പികം മാത്രം)

Wednesday, June 29, 2011

Photoshop Painting

ഫോടോഷോപ്പിലെ ആദ്യ പെയിന്റിംഗ് പരിശ്രമം, തുണി ഒകെ വരയ്ക്കാന്‍ പഠിച്ചു വരുന്നയൂള്ളൂ, അതോണ്ട് ഇതൊരു നഗ്നചിത്രം. നിങള്‍ ഇപ്രവശ്യത്തെക്ക് എന്നോട് ക്ഷമി.

Saturday, April 23, 2011

ചലിയേ കുംചന് മോ തും

തിരുവിതാംകൂര്‍ മഹാരാജാവും പ്രശസ്ത സംഗീതന്ജനുമായ ശ്രീ സ്വാതി തിരുനാള്‍ മഹാരാജാവിന്റെ വളരെ പ്രസിദ്ധമായ കീര്‍ത്തനം. "ബ്രിന്ദാവന്‍ സാരംഗി " എന്ന രാഗത്തിലാണ് ഈ കീര്‍ത്തനം ചിട്ടപെടുത്തിയിട്ടുള്ളത്. ഈ പാട്ടിനോടുള്ള അതിയായ ഇഷ്ടം കൊണ്ട് ബ്ലോഗില്‍ ചേര്‍ത്തു.

പല്ലവി
ചലിയേ കുംചന് മോ തും
ഹം മില് ശ്യാംമ് ഹരീ

അനുപല്ലവി
1) ദേഖോ ജമുനാരേ ബഹി സുന്ദര് -അതീ നീര് ഭരീ
2) ഝോഡിയെ കേസേ മോകും മേ തോ -തേരോ ഹാദ് ധരീ
3) സുനിയേ കോയല് കേ ബോല് -പിയാ ക്യാ കഹരീ

പല്ലവി
പ്രിയ സഖീ ! നമുക്ക്‌ ആ വള്ളികുടിലിലേക്ക് പോകാം,
അവിടെ പോയി സുന്ദരനായ കൃഷ്ണനെ കാണാം.


അനുപല്ലവി
യമുനാ നദി മനോഹരമായി ഒഴുകുന്നത് നീ കാണുന്നില്ലേ?
എന്നെ കൂടാതെ എങ്ങനെ പോകും സഖീ, ഞാന്‍ നിന്റെ കൈയില്‍ പിടിചിരിക്കുകയല്ലേ.
നീ ആ കുയിലിന്റെ പാട്ട് കേള്‍ക്കു, അത് പ്രിയന്‍റെ വാക്ക് തന്നെയല്ലേ?

Friday, February 18, 2011

ഇന്ത്യന്‍ പ്രതീക്ഷകള്‍ പൂവണിയുമോ?

ഈ വേള്‍ഡ് കപ്പില്‍ മറ്റേതു ടീമിനെക്കളും വിജയ സാധ്യത ഇന്ത്യക്കുണ്ട്, മുഖ്യമായും ഇന്ത്യയില്‍ വച്ച് ഇന്ത്യന്‍ ടീമിനെ കീഴടക്കുക അത്ര എളുപ്പമല്ല. സേവാഗ്, സച്ചിന്‍, ഗംഭീര്‍, ധോനി, യുവരാജ്‌, കോഹിലി, പഠാന്‍ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റിംഗ് ലൈനപ്പ് ഇന്ത്യയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. സ്പിന്നിനെ തുണക്കുന്ന പിചുകളില്‍ ഹര്‍ഭജന്‍ നയിക്കുന്ന സ്പിന്നെര്സില്‍ ആവും ഇന്ത്യന്‍ ബോളിംഗ് പ്രതീക്ഷ.

മികച്ച ഫാസ്റ്റ് ബോളെര്‍സ് ഇല്ലയെന്നതാണ് ഇന്ത്യന്‍ ടീമിന്റെ പ്രധാന ന്യൂനത സഹീര്‍ഖാന്‍ മികവ് പുലര്‍ത്തുന്നുണ്ടങ്കിലും മറ്റു ഫാസ്റ്റ് ബോളെര്‍സ് ഒന്നും സ്ഥിരതയുള്ള പ്രകടനം നടത്തുന്നില്ല, ആദ്യ ഓവറുകളില്‍ തന്നെ വിക്കെറ്റ്‌ നേടി എതിര്‍ ടീമിനെ സമ്മര്‍ദത്തിലാക്കാന്‍ ഇന്ത്യന്‍ ബോളെര്‍സ് പാടുപെടേണ്ടി വരും. 

ബോളിങ്ങിലെ കുറവ് ബാറ്റിങ്ങില്‍ പരിഹരിക്കാനാവും ഇന്ത്യയുടെ ശ്രമം മികച്ച ഓപ്പണിഗ് കിട്ടിയാല്‍ ഇന്ത്യ വല്യ സ്കോറുകള്‍ പടുത്തുയര്‍ത്തുമെന്നു ഉറപ്പാണ്‌ അതുകൊണ്ട് തന്നെ ഇന്ത്യന്‍ ഇന്നിഗ്സില്‍ സെവാങ്ങിന്റെ ഫോം നിര്‍ണ്ണായകമാകും. സെവാങ്ങിനോപ്പം സച്ചിന്‍ ഓപ്പണ്‍ ചെയ്യുന്നതിന് പകരം ഗംഭീറിനെ നിയോഗിക്കുകയും അനുഭവസമ്പന്നനായ സച്ചിനെ ഫസ്റ്റ്ഡൌണ്‍ പൊസിഷനില്‍ ഇറക്കുകയും ചെയ്‌താല്‍ ഇന്ത്യന്‍ മധ്യനിരയുടെ പെട്ടന്നുള്ള ഇടിഞ്ഞു വീഴല്‍ ഒഴിവാക്കാം. അവസാന ഓവറുകളില്‍ പഠാനും യുവരാജും നടത്തുന്ന വെടികെട്ടും കാണികളെ രസിപ്പിക്കും. ധോനിയുടെ മികച്ച ക്യപ്ടന്‍സിയും ക്രിസ്ടന്റെ തന്ത്രങ്ങളും ഇന്ത്യക്ക് കപ്പ്‌ നേടികൊടുക്കും എന്ന് തന്നെ പ്രതീക്ഷിക്കാം. (വിശ്വാസം അതല്ലേ എല്ലാം !)

Saturday, January 1, 2011

നാനാ സായിപ്പ് (കൂട്ടുക്കാരന്‍ പറഞ്ഞ കഥ)

കോവളത്തിന് സമീപമുള്ള ഒരു തീരാദേശ ഗ്രാമത്തിലെ ബാബു അണ്ണന്‍ ആണ് ഈ കഥയിലെ നായകന്‍, കുറച്ച് ബുദ്ധികുറവ് ഉള്ളത് കൊണ്ട് തന്നെ ആ നാട്ടിലെ മിക്കവാറും എല്ലാ തമാശ കഥകളിലെയും നായകനും പുള്ളി തന്നെ. ബാബു അണ്ണന് പ്രതേൃകിച്ചു പണി ഒന്നും ഇല്ല, സഹോദരങ്ങളും അളിയന്മാരും ഗള്‍ഫില്‍ ആയതുകൊണ്ട് സാമ്പത്തിക ബുദ്ധിമുട്ടും ഇല്ല.

അങ്ങനെ ഇരിക്കെ ബാബു അണ്ണന്റെ അളിയന്‍ ഗള്‍ഫില്‍ നിന്നും വന്നു, അളിയന്‍ ബാബു അണ്ണന് ഒരു ബര്‍മൂഡയും ടിഷര്‍ട്ടും സണ്‍ഗ്ലാസും ഒകെ കൊണ്ട് കൊടുത്തു. ഈ പുതിയ ഡ്രസ്സ്‌ ഒകെ ഇട്ടു ബാബു അണ്ണന്‍ രാവിലെ തന്നെ കറങ്ങാന്‍ഇറങ്ങി കുറെ നേരം നാട്ടിലെ ബസ്‌ സ്റ്റാന്‍ഡില്‍ ഒകെ ചുറ്റി തിരിഞ്ഞ ശേഷം ബാബു അണ്ണന്‍ നേരെ കോവളം ബീച്ചിലേക്ക്‌ പോയി. പുതിയ ബര്‍മൂഡയും ടി ഷര്‍ട്ടും ഒകെ ഇട്ടു് ബാബു അണ്ണന്‍ സായിപ്പന്മാരുടെ ഇടയിലൂടെ വെയിലുംകൊണ്ട് കുറെ നേരം ചുറ്റിതിരിഞ്ഞു  നടന്നു പിന്നെ നടന്നു തളര്‍ന്നപ്പോള്‍ അടുത്ത് കണ്ട പെട്ടി കടയില്‍ പോയി നാരങ്ങ വെള്ളം മേടിച്ച് കുടിചു എന്ന്ട്ട് ഒരു നാനയും വാങ്ങി ബീച്ചില്‍ വന്നു മലര്‍ന്നു കിടന്നു നാന വായന തുടങ്ങി. ആ നേരത്താണ് ബാബു അണ്ണന്റെ നാട്ടുകാരനും കോവളം ബീച്ചിലെ സ്ഥിരം കപ്പലണ്ടി കച്ചവടകാരനുമായ തങ്കന്‍ ബീച്ചിലൂടെ കപ്പലണ്ടിയുമായി വരുന്നത്.    

തങ്കന്‍ : സാര്‍ര്‍... പീനട്ട് ...വെരി ഗുഡ്‌ പീനട്ട്..
ബാബു അണ്ണന്‍ : നോ..നോ... 
തങ്കന്‍ " പീനട്ടേ....പീനട്ടേ..." എന്നും വിളിച്ചോണ്ട് തിരിഞ്ഞു നടക്കാന്‍ തുടങ്ങിയപ്പോളാണ് സായിപ്പ്‌ വായിക്കുന്ന നാനാ സിനിമാ വാരിക ശ്രദ്ധയില്‍ പെട്ടത്, " ങേ നാനാ വായിക്കുന്ന സായിപ്പോ??? തങ്കന്‍ അത്ഭുതതോടെ  പിന്നെയും സായിപ്പിന്റെ അടുത്തേക്ക്‌ ചെന്ന് " സാര്‍.... പീനട്ട് ...വെരി ഗുഡ്‌ പീനട്ട് എന്ന് വിളിച്ചു പറയാന്‍ തുടങ്ങി. 
അപ്പോള്‍ സായിപ്പ് മുഖത്തുന്നു വായിചുകൊണ്ടിരുന്ന നാന മാറ്റികൊണ്ട് "വേണ്ടന്നല്ലഡേ.. പറഞ്ഞത്..."
തങ്കന്‍ : ഡേ ബാബു നീയാ.. ഇതു എന്തരു കോലം ... 
അന്ന് മുതല്‍ ബാബു അണ്ണന് ഒരു വട്ടപേര് കൂടെ കിട്ടി ....."നാനാ സായിപ്പ്‌".