Wednesday, October 30, 2013

ഫിസിക്സിനുള്ള നോബല്‍ പ്രൈസ് ഇന്ത്യയിലേക്ക്...

സ്വലേ: ചരിത്രത്തില്‍ ആദ്യമായി ഫിസിക്സിന്റെ നോബല്‍ ഒരു കൂട്ടം രാഷ്ട്രീയക്കാര്‍ നേടി. നോബല്‍  പ്രൈസ്ന്റെ ചരിത്രത്തില്‍ തന്നെ ഭൌതികശാസ്ത്രഞന്‍ അല്ലാത്ത ഒരാളിന് സമ്മാനം നല്കിട്ടില്ലാത്തപോഴാണ് ഫിസിക്സില്‍ പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള കേരളത്തിലെ ഒരു കൂട്ടം രാഷ്ട്രീയക്കാര്‍ ഈ നേട്ടത്തിലൂടെ ശാസ്ത്രലോകത്തെ ഞെട്ടിചിരിക്കുന്നത്. 

തെക്കേ ഇന്ത്യന്‍ സംസ്ഥാനമായ കേരളത്തിലെ  ഒരു കൂട്ടം ഭരണ പ്രതിപക്ഷ രാഷ്ട്രീയകാരാണ് ഈ നേട്ടം സ്വന്ത്മാക്കിയത്, പ്രതിപക്ഷ സമരത്തിന്റെ ഭാഗമായി മുഖ്യമന്ത്രിടെ കാറിനു നേരെയുണ്ടായ കല്ലേറും അതിനെ തുടര്‍ന്നുണ്ടായ ചാനല്‍ സംവാദങ്ങളില്‍ ഉയര്‍ന്നുവന്ന ഭൌതികശാസ്ത്ര നിഗമനങ്ങള്മാണ് ഇവരെ സമ്മാനത്തിന് അര്‍ഹരാക്കിയത്. പാഞ്ഞുവരുന്ന കല്ലിന്റെ  പിണ്ഡത്തെയും വെലോസിറ്റിയും ഗതിവ്യതിയാനത്തെയും പറ്റി ഭൌതികശാസ്ത്രത്തില്‍ നിലനിന്നിരുന്ന അവ്യക്തതകള്‍ ഇല്ലതാക്കുന്നതാണ് ഇവരുടെ പഠനം. "ഐസക്‌ന്യൂട്ടന്റെ തലയില്‍ ആപ്പിള്‍ വീണതിനു ശേഷമുണ്ടായ സുപ്രധാന സംഭവം മെന്നാണ് കല്ലേറിനെ പറ്റി അവാര്‍ഡ്‌ കമ്മറ്റി ചെയര്‍മാനും സുപ്രസിദ്ധ ശാസ്ത്രഞ്ഞനുമായ ഡോ: ഹാര്‍ലി ഡേവിസണ്‍ അഭിപ്രായപെട്ടത്‌.അമേരിക്കയിലെ പൊതുപ്രവര്‍ത്തകര്‍ ഇവരെ മാതൃകയാക്കണമെന്നു പ്രസിടന്റ്റ്‌ ഒബാമ പറഞ്ഞു. 

കാറിനു നേരെയുണ്ടായ കല്ലേറില്‍ പരുക്ക്പറ്റിയിട്ടും അതൊന്നും വകവയ്ക്കാതെ പൊതുപരിപാടിയില്‍ പങ്കെടുക്കുകയും ഹര്‍ത്താല്‍ വേണ്ടാന്നു വയ്ക്കുകയും ചെയത മുഖ്യമന്ത്രിക്കു സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കാന്‍ തീരുമാനിച്ചെങ്കിലും അദ്ദേഹം അത് അവസാന നിമിഷം നിരാഹരിച്ചു.  സൌരോര്‍ജ്ജ വികസനത്തിന്‌ താന്‍ നടത്തിയ പഠനങ്ങള്‍  ഭൌതികശാസ്ത്ര അവാര്‍ഡ് കമ്മറ്റി പരിഗണിക്കാതിരുന്നതാണ് സമാധാനത്തിനുള്ള സമ്മാനം നിരസിക്കാന്‍ കാരണമെന്ന് അദേഹത്തിന്റെ ഓഫീസ്മായി ബന്ധമുള്ള കേന്ദ്രങ്ങളില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്.



No comments:

Post a Comment